രത്നാകരനിൽ നിന്ന് വാത്മീകിയിലേക്കുള്ള ദൂരത്തിന്റെ പേരാണ് കവിത. ഈ ചിതൽപുറ്റിനുള്ളിൽ ഒരു പുഴുവായ് ,പിന്നെ ഒരു പിടി മണ്ണായിത്തീരാൻ നിന്നെയും കാത്ത് ഞാനിവിടെ തനിച്ച് ....
Saturday, January 10, 2015
അധ്യയനം
നിന്നെ പുനർനിർമ്മിക്കാനെന്ന
വ്യാജേന
ഞാൻ നിരന്തരം
ചാലിച്ചെടുക്കുന്ന
പല നിറങ്ങളിലുള്ള
ചതിക്കൂട്ടിന്
ഈ (കെട്ട )കാലത്ത്
മറ്റെന്ത് പേരിടാനാണ് !
No comments:
Post a Comment